ജ്യൂസ് ജാക്കിംഗ്: പൊതു ഇടങ്ങളിലെ മൊബൈല്‍ ചാര്‍ജിംഗ് അത്ര സേഫല്ല ഷാജ്യേട്ടാ

കൊച്ചി: പൊതുസ്ഥലങ്ങളിലുള്ള മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകളില്‍ ചാര്‍ജ് ചെയ്യുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇത്തരത്തിലുള്ള ഫോണ്‍ ചാര്‍ജിംഗ് അത്ര സേഫല്ലെന്നാണ് പോലീസ് മുന്നറിയിപ്പ്. ജ്യൂസ് ജാക്കിംഗ് എന്ന പേരിലുള്ള സൈബര്‍ തട്ടിപ്പിലേക്ക് നമ്മള്‍ വെറുതെ തലവച്ചു കൊടുക്കരുതെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്.

എന്താണ് ജ്യൂസ് ജാക്കിംഗ്
പൊതു മൊബൈല്‍ ചാര്‍ജിംഗ് പോയന്റുകള്‍ (മാളുകള്‍, റെസ്റ്റോറന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര്‍ തട്ടിപ്പാണ് ‘ജ്യൂസ് ജാക്കിംഗ്’. സാധാരണ ചാര്‍ജിംഗ് കേബിള്‍ പോലെ തോന്നിക്കുന്ന ‘മാല്‍വെയര്‍ കേബിളുകള്‍’ ഉപയോഗിച്ചാണ് പൊതു ചാര്‍ജിംഗ് പോയന്റുകളില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പു നടത്തുന്നത്.

ഇത്തരത്തിലുള്ള വ്യാജ കേബിളില്‍ കണക്ട് ചെയ്യുന്ന ഫോണുകളിലെ ബാങ്കിംഗ് വിവരങ്ങള്‍, ഫോട്ടോകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ് തുടങ്ങിയ ഡാറ്റകള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. പൊതുജനങ്ങളില്‍ ഭൂരിഭാഗവും ഈ അപകടസാധ്യതയെക്കുറിച്ച് ബോധവാന്മാരല്ല. അതുകൊണ്ടുതന്നെ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും. പൊതു ചാര്‍ജിംഗ് പോയിന്റുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്നാണ് പോലീസ് പറയുന്നത്.

ഇതു ശ്രദ്ധിക്കാം

പൊതു ഇടങ്ങളില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.
പവര്‍ ബാങ്ക് ഉപയോഗിക്കാം.
യുഎസ്ബി ഡേറ്റ ബ്ലോക്കര്‍ ഉപയോഗിക്കുക.
പൊതുഇടങ്ങളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പാറ്റേണ്‍ ലോക്ക്, പാസ്വേഡ് എന്നിവ ഉപയോഗിക്കരുത്

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …