തദ്ദേശ തിരഞ്ഞെടുപ്പ്: ഏറ്റവും വലിയ ഭൂരിപക്ഷം ലീഗ് സ്ഥാനാര്‍ത്ഥി യാസ്മിന്‍ അരിമ്പ്രയ്ക്ക്

മലപ്പുറം: തദ്ദേശ തിരഞ്ഞടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ലീഗ് സ്ഥാനാര്‍ത്ഥി യാസ്മിന്‍ അരിമ്പ്ര. ചേരൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച യാസ്മിന്‍ 33,668 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നിലവിലെ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് യാസ്മിന്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ ഹംസയ്ക്ക് 13027 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് 4001 വോട്ടുകളുമാണ് ലഭിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ഇത്തവണ മുഴുവന്‍ സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. 33 ഡിവിഷനുകളില്‍ 23 ഇടത്ത് മുസ്ലിംലീഗ് വിജയിച്ചപ്പോള്‍ പത്തിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിച്ചു.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …