18 മണിക്കൂര്‍ ദൗത്യം: ഓങ്ങല്ലൂരില്‍ വെടിവച്ചു കൊന്നത് 87 കാട്ടുപന്നികളെ

ഓങ്ങല്ലൂര്‍: സ്വസ്ഥമായ ജനജീവിതത്തെ താറുമാറാക്കുന്ന കാട്ടു പന്നികളെ കൂട്ടത്തോടെ വെടിവച്ച് കൊന്ന് ഓങ്ങല്ലൂര്‍ പഞ്ചായത്തും ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും. 18 മണിക്കൂര്‍ നീണ്ട ദൗത്യത്തില്‍ ഉപദ്രവകാരികളായ 87 കാട്ടുപന്നികളെയാണ് വെടിവച്ചു കൊന്നത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂര്‍ പഞ്ചായത്തും ചേര്‍ന്നായിരുന്നു നടപടികള്‍ സ്വീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒന്‍പത് ഷൂട്ടര്‍മാരും 20 ഓളം സഹായികളും ആറ് വേട്ടനായ്ക്കളും ചേര്‍ന്നുള്ള ദൗത്യമാണ് നടന്നത്. പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലിറങ്ങിയ പന്നികളെയാണ് വെടിവച്ചു കൊന്നത്.

പകല്‍ സമയങ്ങളിലും പ്രദേശത്ത് പന്നിശല്യം രൂക്ഷമായിരുന്നു. വാഹന യാത്രക്കാര്‍ക്ക് അടക്കം ഇത് ശല്യമാവുകയും കൃഷി നശിപ്പിക്കുന്നത് വ്യാപകമാവുകയും ചെയ്തതോടെയാണ് പഞ്ചായത്ത് കടുത്ത നടപടികളിലേക്ക് ഇറങ്ങിയത്. അലി നെല്ലേങ്കര, ദേവകുമാര്‍ വരിക്കത്ത്, ചന്ദ്രന്‍ വരിക്കത്ത്, വി.ജെ. തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടില്‍, മനോജ് മണലായ, ഷാന്‍ കെ.പി, വേലായുധന്‍ വരിക്കത്ത്, ഇസ്മായില്‍ താഴെക്കോട് എന്നീ ഷൂട്ടര്‍മാരാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …